Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, February 7, 2011

രാത്രിയില്‍ കൊഴിഞ്ഞ പൂവ്


വാക്കുകള്‍ക്കു നൂറ്  മാര്‍ക്കും,
കര്‍മ്മത്തില്‍ സംപൂജ്യരും.
ദാരുണക്കാഴ്ചകള്ക്കു മുന്‍പില്‍
കൈകെട്ടി നില്‍ക്കുന്ന,
'അയ്യോ'എന്ന് കരയുന്ന,
വിലാപകവികള്‍ മാത്രം നാം.

ഇന്നലെ കൊഴിഞ്ഞുപോയി;
ഒരു പെണ്പ്പൂവ്.
ഇതള്‍് നിറയെ നിറമുള്ള,
നിറങ്ങളാല്‍ ചന്തമുള്ള,
സുന്ദരിപ്പൂവ്‌;
പോയ രാത്രിയില്‍ കൊഴിഞ്ഞു പോയി.

സന്ധ്യക്ക്‌ പുറപ്പെട്ടു; വീട്ടിലേക്കു.
സന്ധ്യ കഴിഞ്ഞു രാത്രിയായി,
നീളന്‍ വണ്ടിയില്‍ ആളൊഴിഞ്ഞു,
ഇറങ്ങാന്‍ നേരമായി.

പെട്ടന്നിരുട്ടില്‍ തെളിയുന്നു
ഒരപരിചിത മുഖം.
തള്ളിയിട്ടു, കവര്‍ന്നെടുത്തു
പെണ്ണിന്‍ മാനവും, ജീവനും;
ആ ഒന്നരക്കൈയ്യന്‍ ചാമി

കൈകെട്ടി കൂട്ടുനിന്നു;
സഹയാത്രികര്‍.
പിന്നെ മൃതിയടന്ജോന്നു മണത്തു നോക്കി;
കഥയിലെ കരടിയെ പോലെ.

എനിക്ക് തെറ്റി, എനിക്ക് തെറ്റി
ഒറ്റക്കണനും, ഒന്നരകൈയ്യനും
പൂര്‍ണനെക്കാള്‍ മെച്ചമെന്ന
എന്‍റെ തോന്നല്‍, എനിക്ക് തെറ്റി.

വംശനാശം; സിംഹവാലന്ക്കുരങ്ങനോ
അതോ, വാലില്ല കുരങ്ങനോ!
വെള്ളം വറ്റിവരണ്ടത് ഭാരതപുഴയിലോ,
അതോ നമ്മുടെ മിഴിയിലോ!

പെണ്ണെ, കരുതുക കൈയിലൊരു തുപ്പാക്കിയും;
വലിച്ചു കൊള്ളുക കാഞ്ചിയവന്റെ നെഞ്ചിനുനേരെയും.
നിന്നെ കാക്കാന്‍ ഭൂമിമലയാളത്തില്‍ ആരുമില്ല;
നിനക്ക് നീ മാത്രം.

കാക്കെണ്ടവര്‍ 'പീഡന' കഥയിലെ നായകരെ .
ബാക്കി ഞങ്ങളോ; വെറും കവികള്‍.
കൈകെട്ടി നില്‍ക്കുന്ന,
'അയ്യോ' എന്ന് കരയുന്ന
വിലാപകവികള്‍ മാത്രം.